13 പ്രണവാധാര പ്രഭ

പ്രണവാധാരപ്രഭ


അറിയാതെയെന്നുടെ അകതാരിനുള്ളില്‍
അനവരതമുണരുന്നു പ്രണവ ധ്വനി
അകമലര്‍കൊണ്ടു ഞാന്‍ അനുദിനം അര്‍ച്ചിപ്പൂ
അവിടുത്തെ ദിവ്യമാം ചില്‍സ്വരൂപം
അതില്‍ ദര്‍ശിതമാകുമോ തല്‍സ്വരൂപം?
എന്നില്‍ അറിവിന്റെ നിറമാല നിറവാകുമോ?

ആധാരശിലയില്‍ ഞാനുറപ്പിച്ചതാ
ണവിടുത്തെ ദിവ്യമാം രൂപ ഭംഗി
അഞ്ജന ശിലയില്‍ അവതീര്‍ണ്ണയാം നീ
അക്ഷരബ്രഹ്മ പൊരുളല്ലയോ?
അക്ഷരാതീതമാം ഉണ്മയല്ലോ
പ്രണവത്തിന്‍ പ്രതക്ഷ ലക്ഷ്യമായ്‌ മേവിയ
സാധനയ്ക്കാധാരവും നീയല്ലയോ?

പ്രതിദിനവുമവിടുത്തെ തിരുവെഴുന്നള്ളത്തി-
ന്നറിവോടെയെടുക്കാം പൊന്‍ തിടമ്പ്‌
അനുപദമെന്നുള്ളില്‍ അനുരണനം ചെയ്യും
പ്രണവം പ്രാണന്റെ നിജ സ്പന്ദനമായ്‌
അറിവായുണര്‍വ്വായി ഉര്‍വ്വരമാകുന്നൊ-
രുണ്മയ്ക്കു മുണ്മയായ്‌ തെളിയേണമേ
എന്നകതാരുമവിടുത്തെ പ്രഭചൂഴണേ


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ