41 മണികണ്ഠ സ്വാമിതന്‍ മണിമന്ദിരം

മണികണ്ഠ സ്വാമിതന്‍ മണിമന്ദിരം


മണികണ്ഠ സ്വാമിതന്‍ മണിമന്ദിരം കണ്ടു
മനസ്സാകെ വപുസ്സാകെ നിറഞ്ഞ നേരം
മാളികപ്പുറത്തുള്ളോരമ്മതന്‍ മുന്നില്‍
കാണിക്കയും വെച്ചു പിരിഞ്ഞ നേരം
മാമലകേറിയ കന്നി അയ്യപ്പനാം
പകലോനും പടിപൂജ നടത്തുന്നേരം
ധന്യനായ്‌ ഗദ്‌ ഗദകണ്ഠനായ്‌ ഞാനെന്റെ
മണികണ്ഠാ മ്റ്റെല്ലാം മറന്നുപോയീ

നാവോറു പാടി നാഗത്താനെ വാഴ്ത്തി
കാലദോഷമകറ്റാന്‍ മഞ്ഞള്‍ പൂശി
കാലവും കാവലായ്‌ നില്‍ക്കുമീ മലയില്‍
കാണിക്കവയ്ച്ചതിന്നെന്റെ ഉള്ളം
അടിമലരില്‍ മലരായി അര്‍ച്ചിച്ചതെല്ലാം
ഒരുപിടിയവില്‍ചേര്‍ത്തു നേദ്യമാക്കി
മണികണ്ഠന്‍ മടിയിലിട്ടമൃതാക്കി മാറ്റുമ്പോള്‍
പൈദാഹമെല്ലാം തീര്‍ന്നൊഴിയും

മുന്‍പേ ഞാന്‍ കണ്ടൊരഭിഷേക ദര്‍ശനം
ഹരിഹരപുത്രന്റെ വരപ്രസാദം
എന്നുള്ളിലുള്ളതും നിന്നുള്ളിലുള്ളതും
ശബരിഗിരീശന്റെ ചിന്മുദ്ര
കറുപ്പുടുത്താലും കാവിയുടുത്താലും
എല്ലാരുമെല്ലാരും അയ്യപ്പന്‍
കലിമലമെല്ലാമൊടുങ്ങുവാനവിടുത്തെ
തിരുവടിമാത്രം ശരണം ശരണം

40 മാമയില്‍വാഹന മദനകളേബര

















മാമയില്‍ വാഹന മദനകളേബര

മാമയില്‍ വാഹന മദനകളേബര
മഹിയില്‍ നിന്‍ മഹിമ വിശേഷം
ഈ മഹിയില്‍ നിന്‍ മഹിമ വിശേഷം
ദേവസേനയ്ക്കും അഥിപന്‍ നീ
നിന്‍ വേലാലുലകം ഭദ്രം

വള്ളിമണാളനെന്നുള്ളമറിഞ്ഞവന്‍
അറിവിനെയുണര്‍വാക്കുന്നോന്‍
അച്ഛനുവേദപ്പൊരുളറിവേകിയ
അറുമുഖനറിവിന്നുടയോന്‍
താരക നിഗ്രഹ മാമവ രക്ഷക
പളനിയിലമരും പരമന്‍
നറു ഭസ്മക്കുറിയാല്‍ സുഭഗന്‍

നിത്യനിരാമയ ശുദ്ധസ്വരൂപന്‍
സത്യവേലായുധപ്പെരുമാള്‍
മുക്താംബരധരനംബികതനയന്‍
ഭക്തഹൃദയാഭിരാമന്‍ ബാല
സുബ്രഹ്മണ്യം നമാമി
ബാല സുബ്രഹ്മണ്യം നമാമി

39 ശബരി ഗിരീശ പ്രസാദം


ആചന്ദ്ര താര പ്രകാശം

ആചന്ദ്ര താര പ്രകാശം
ദിവ്യമയ്യപ്പ രൂപം മനസ്സില്‍ വിരിഞ്ഞാല്‍
ശബരിഗിരീശ പ്രസാദം
സ്വാമി ശബരിഗിരീശപ്രസാദം

കെട്ടും വിരിയും കൊണ്ടേ - മലയില്‍
അയ്യപ്പസ്വാമിയെ കണ്ടൂ
പാപച്ചുമടുമിറക്കീ -ദിവ്യ
കാരുണ്യമുള്ളും നിറച്ചൂ
ഭക്തപ്രിയ മുക്തിപ്രദ പാപഹരനയ്യന്‍
ആശ്രിതവത്സലനയ്യന്‍ -എന്നും
ആമയം തീര്‍ക്കും ദേവന്‍

മേലെ മാളികപ്പുറവും -താഴെ
ഭസ്മക്കുളവും കണ്ടൂ
വിരിവെച്ചു സദ്യയുമുണ്ടു-ഭുക്തി
മോഹസഹസ്രമൊടുക്കീ
കലികാല ദുരിതത്തിനേകാശ്രയമയ്യന്‍
പരമപ്രകാശം ദേവന്‍- പാരിന്‍
കണികണ്ട കൈവല്യമയ്യന്‍

38 ശക്തി വടിവേലനെന്നും

ശക്തി വടി വേലനെന്നും

ശക്തി വടി വേലനെന്നും
മുക്തി തരും ബാലനെന്നും
സക്തി പോക്കും പൊരുളെന്നും
പുകളേറും മുരുകന്‍

ശക്തി വടി വേലനെന്നും

മാമയിലേറി വന്നീ
മായയെ നീക്കുമയ്യന്‍
താതനായോതിയല്ലോ
വേദപ്പൊരുള്‍
വേലേന്തി നില്‍ക്കുമയ്യന്‍
ഉലകം കാക്കുമയ്യന്‍
വിഘ്നനമകറ്റും
വിനായക സോദരന്‍

മാമലയേറി നില്‍ക്കും
അയ്യപ്പസ്വാമിയേപ്പോല്‍
ആപത്ബാന്ധവനീ
കലിയുഗവരദനയ്യന്‍
ഷണ്മുഖാ നീയുള്ളില്‍
നിറഞ്ഞെന്നാല്‍
ഷഡ്‌ വൈരികള്‍
എല്ലാം പോയ്മറയും

വേലേന്തി നില്‍ക്കുമയ്യന്‍
ഉലകം കാക്കുമയ്യന്‍
വിഘ്നനമകറ്റും
വിനായക സോദരന്‍

ന്നും

37 വരമേകണം

വരമേകണം ദിവ്യ മനമാകണം

വരമേകണം ദിവ്യ മനമാകണം
നിന്‍ കരുണയ്ക്കു വിളയാടാന്‍ ഇടമാവണം
ഇടറാതെ നിറയുന്ന കൃപയാവണം കണ്ണാ
അകതാരിലെപ്പൊഴും നീയാകണം
ഗുരുവായൂരപ്പാ നീ കനിവേകണം

സ്വരമാകവേ കാവ്യ രസമാകണം
കാവ്യ രസമൊക്കെവേ ദിവ്യ പ്രഭ ചൂടണം
തടയാതെ വിരല്‍ത്തുമ്പില്‍ വാക്കെത്തണം
ആ വരികളില്‍ കാര്‍വര്‍ണ്ണനൊളിയാകണം
ലീലാ നടനത്തിന്‍ ലയം തോന്നണം
ഇടക്കയില്‍ താനേ ശ്രുതി ചേരണം
അതില്‍ ഗീതാഗോവിന്ദ മധുവൂറണം

എന്നും വലത്തിരുന്നെന്റെ ചുവടുകളെ
നിത്യ പ്രദിക്ഷിണമാക്കേണം
അശനം ചെയ്യുന്നതെല്ലാമെന്നുള്ളില്‍
നിന്‍പുണ്യ ഹോമമതാകേണം
എന്നും മതികെട്ടു വീണുറങ്ങുമ്പോളതും
നിന്‍ നമസ്കാരമായ്‌ മാറേണം
എന്‍ സുഖ കാമനാ കര്‍മ്മങ്ങളെല്ലാം
നിന്നെപ്പണിയാനാകേണം നിന്‍
സാധനാ സാന്നിദ്ധ്യമാകേണം
എന്‍ ധ്യാനസപര്യകളാകേണം

36 വേദ വേദാന്തപ്പൊരുളെന്റെ അയ്യന്‍



വേദ വേദാന്തപ്പൊരുളെന്റെ അയ്യന്‍

പന്തളത്തരചന്റെ മണികണ്ഠനയ്യന്‍
ഹരിഹരതനയനാം മോഹിനീസുതന്‍
ശരണാഗതരുടെ കണ്‍കണ്ട ദൈവം
ഓങ്കാരപ്പൊരുളിന്റെ കൈവല്യമൂലം
കൈവന്നപുണ്യത്തിന്‍ സായൂജ്യമയ്യന്‍
കൂപ്പിടും കൈകളിലനവരതം
ചൊരിയുന്നു കാരുണ്യവര്‍ഷ മനന്തനയ്യപ്പനയ്യന്‍
അയ്യപ്പനയ്യന്‍ .......അയ്യപ്പനയ്യന്‍

വേദ വേദാന്തപ്പൊരുളെന്റെ അയ്യന്‍
വേദന തീര്‍ക്കുന്ന കാരുണ്യമയ്യന്‍
വേദങ്ങളയ്യന്‍ ശാസ്ര്തങ്ങളയ്യന്‍
വേപഥുവാറ്റുന്ന സാന്ത്വനമയ്യന്‍

മഞ്ഞുമലയില്‍ തപസ്സിരിക്കും
മാളികപ്പുറത്തമ്മതന്‍ വരദാനമയ്യന്‍
മാനസഗര്‍വ്വമാം മഞ്ഞുരുകും
മാമലയിലെത്തി എന്‍ അയ്യനെത്തൊഴുതാല്‍

പതിനെട്ടു പടികളാം ശാസ്ത്രങ്ങളും
പടി പടിയായി പഠിച്ചു കേറി
സവിധത്തിലെത്തുമ്പോള്‍
അറിയുന്നു ഞാന്‍ എന്റെ
അറിവൊക്കെ അയ്യനാണെന്ന സത്യം
ഓരോ അയ്യപ്പനുമയ്യനാണെന്ന സത്യം

35 വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ

വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ


വെണ്ണയല്ലേ ഉണ്ണിക്കണ്ണനല്ലേ
കായാമ്പൂവര്‍ണ്ണനെന്‍ പുണ്യമല്ലേ

നല്‍നറും പാലതില്‍ വെണ്ണയീമട്ടില്‍
കണ്ണനുലാവുന്നുണ്ടെല്ലാടവും
പൈക്കളെ മേക്കുന്ന ഭാവത്തിലീ വിശ്വം
കാക്കുന്നതും കണ്ണനെന്നുമെന്നും

ഗോപികാനാരിമാരെല്ലാരുമമ്മമാര്‍
കണ്ണന്നു പീയൂഷമേകിയവര്‍
ഗോക്കളുമമ്മമാര്‍ ശ്യാമളവര്‍ണ്ണന്നു
പാലമൃതൂട്ടിയും ധന്യരായി

വേദവേദാന്തിക്കുമീശ്വരനാം കണ്ണന്‍
വേദാന്തസാരസര്‍വ്വസ്വം ഭവാന്‍
നാദനിരാമയമോങ്കാരമാണല്ലോ
ഗീതാമനോഹര ദുഗ്ധ ധാര

34 നമോ നമ: ശിവായ

നമോ നമ: ശിവായ
നമോ നമ: ശിവായ
നമ നമോ നമ: ശിവായ

വരനാരദ മുനി പൂജിത ശംഭോ
ത്രിപുരാന്തക ഭവനാശന സിന്ധോ
ഭവസാഗര തരണാശ്രയ ബന്ധോ
കരുണാകര വരദായക ശംഭോ

പരിപാഹി സദാ മംഗള മൂര്‍ത്തേ
വരദാഭയ ഭയനാശന കീര്‍ത്തേ
ഭാനുപ്രിയ ചന്ദ്ര
ലാ ധാരീ
മനോ  താപത്രയ ദുരിതാദി ഹാരീ

പഞ്ചാക്ഷര മന്ത്രാധികാരീ
സ്വര സഞ്ചാര വിഹംഗ വിഹാരീ
താളക്രമ നാട്യാധികാരീ
മഹാ  വാക്യാദി വേദാധികാരീ

33 അയ്യപ്പ സ്വാമിതന്‍ ശരണ മന്ത്രം

അയ്യപ്പസ്വാമിതന്‍ ശരണമന്ത്രം

അയ്യപ്പസ്വാമിതന്‍ ശരണമന്ത്രം
ശാശ്വത സാന്ത്വന ശാന്തി മന്ത്രം

അഭയ വരദമാണയ്യപ്പ ചരണം
അഭീഷ്ടദായകം ശരണഘോഷം
ആനന്ദ ദായകം അയ്യപ്പ ചരിതം
ആത്മാനന്ദമീ സന്നിധാനം

ഇരുമുടിക്കെട്ടിലെന്‍ കദനഭാരങ്ങളെ
കരുതലോടേറ്റി മല ചവിട്ടേ
ഇരുളില്‍ തെളിയുന്നോരാ ദിവ്യ ജ്യോതിയെന്‍
കരളിലൊരമ്പിളിയായുയര്‍ന്നു
കദനങ്ങളെല്ലാം കാരുണ്യരൂപന്റെ
കാല്‍ക്കലര്‍പ്പിക്കവേ മനമുണര്‍ന്നു

വിളിപ്പുറത്തെത്തുന്ന കാരുണ്യ ദീപം
കലിയുഗതാപക്ലേശ ദൂരീകൃതം
മാമല മേലേ പള്ളികൊള്ളും സ്വാമീ
അയ്യപ്പദര്‍ശനം ആത്മസന്ദായകം

32 അയ്യപ്പാഅയ്യപ്പാ അയ്യപ്പ ശരണമേ



അയ്യപ്പാ ...അയ്യപ്പാ... അയ്യപ്പ ശരണമേ.
അയ്യപ്പാ ...അയ്യപ്പാ... അയ്യപ്പശരണമേ.
സ്വാമി അയ്യപ്പ ശരണമേ.
മാമല കേറി വരുന്നവര്‍ ഞങ്ങള്‍ക്കു 
നേര്‍വഴി കാണമേ കാരുണ്യം തൂകണമേ







നോമ്പും നോറ്റിട്ടു മാലയുമിട്ടു ഞാന്‍
അയ്യനെത്തേടി വന്നൂ
കല്ലുകള്‍ മുള്ളുകള്‍ കാനനവീഥികള്‍
എല്ലാമേ താണ്ടിവന്നൂ
ഉള്ളിലിരുന്നരൂളും നാമസങ്കീര്‍ത്തനത്താല്‍
വേദനയെല്ലാം പോയ്‌മറഞ്ഞാലതും
അയ്യപ്പ കാരുണ്യം
ദര്‍ശന സാഫല്യം

പമ്പാ ഗണപതി ഷണ്മുഖസോദരന്‍
വിഘ്നമുടച്ചുവെന്നാല്‍
ഇരുമുടിയേറ്റിത്തരുന്നതെന്നച്ഛനാം
ഗുരുസ്വാമിയാണെന്നാല്‍
പൊന്‍പ്രഭ തൂകുന്നൊരാ
പടികളിലോരോന്നിലും
കാണിക്ക വെയ്ക്കുവാന്‍ എന്നുള്ളിലുള്ളതു
മെന്നിലെ ഞാന്‍ മാത്രം
എന്നിലെ ഞാന്‍ മാത്രം

നെയ്യഭിഷേകം ചെയ്തു വിളങ്ങുന്ന
ചിന്മയമാം രൂപം
കര്‍പ്പൂരാരതി പൊന്‍പ്രഭ തൂകിയ
അയ്യപ്പ ദിവഗേഹം
ധാനസ്വരൂപത്തിലും സ്വപ്ന സുഷുപ്തിയിലും
കണ്ടു നിറയുവാന്‍ എല്ലാമറിയുന്ന
നിന്‍ കൃപ തന്നെപോരും
കാരു
ണ്യം തന്നെ പോരും

31 അയ്യപ്പ തൃപ്പാദ പങ്കജ പൂജയില്‍



അയ്യപ്പ തൃപ്പാദ പങ്കജ പൂജയില്‍
ആത്മാര്‍പ്പണം ചെയ്ത സാഫല്യം
ആര്‍ജ്ജിത പുണ്യസാഫല്യം
തിരുനടവീണു വണങ്ങി മണികൊട്ടുമ്പോള്‍
എപ്പോഴും എന്നുള്ളിലാനന്ദ നിര്‍വൃതി

ശ്രീകോവിലെത്തിയാലടിമുടി മന്ത്ര-
മുഖരിതം അയ്യപ്പ നാമജപം
നഭസ്സിലും മനസ്സിലും ശരണമന്ത്രങ്ങള്‍
ശ്രീകോവില്‍ നിറയും തിരുശംഖ നാദം

തുയിലുണര്‍ന്നേറ്റൊരാ ചിന്മയ രൂപം
എണ്ണയും വാകയും തേച്ചൊരുക്കി
പുണ്യാഹമോടെ പുരുഷ സൂക്തവും ചൊല്ലി
രുദ്രജപത്തോടെ അഭിഷേകമാടി
തുളസിയും ചന്ദനവുമാവോളം ചാര്‍ത്തി
അയ്യപ്പ ദര്‍ശനമൊരുക്കി വച്ചാല്‍
ഭക്തഹൃദയങ്ങള്‍ പുളകച്ചാര്‍ത്തണിയും
ദര്‍ശനപുണ്യ പ്രഭാത പൂജ
മന്നില്‍ അയ്യനയ്യപ്പനല്ലോ പൊന്‍കണി

പട്ടുടയാടയാല്‍ അലങ്കാരമാടി
നൈവേദ്യമുണ്ണവേ മനം മയങ്ങീ
ചിന്മുദ്രയേന്തിയ കലിയുഗ വരദന്‍
മേല്‍ശാന്തിയിവനോ പ്രിയ തനയന്‍
അമ്മ ചൊരിയുമ്പോല്‍ വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍

ആയിരമായിരം ഭക്തഹൃദയങ്ങള്‍
ദര്‍ശനസൌഭാഗ്യമാര്‍ന്നു
അത്താഴപ്പൂജ കഴിഞ്ഞു
പാരില്‍ പുകള്‍ പെറ്റ ഹരിവരാസനം
പാടിയാ സോപാനപ്പടിയിറങ്ങി
മനസ്സിലെ പടിപൂജ നൂറ്റൊന്നാവൃതം
ജപിക്കവേ ജന്മ സാഫല്യമായ്‌
കുഞ്ഞിനെ താരാട്ടു പാടിയുറക്കിയപോല്‍
നിര്‍വൃതിയടയുന്നീ സേവകന്‍
അമ്മ ചൊരിയുമ്പോല്‍ 
വാത്സല്യാതിരേകം
നെഞ്ചകത്തേറ്റുന്ന പ്രിയ താതന്‍...




അയ്യപ്പസ്വാമിയുടെ മേല്‍ശാന്തിയാവാന്‍ അവസരം കിട്ടുന്നയാള്‍ പുറപ്പെടാ ശാന്തിയാണ്. അദ്ദേഹത്തിന്  അയ്യപ്പന്‍ തന്റെ പ്രിയ പുത്രനെന്നപോലെ സത്യമായ, പൊന്നുപതിനെട്ടാം പടിയില്‍  വാണരുളുന്ന, കണ്മുന്നില്‍  ദിവസവും കാണുന്ന ഒരാളാണ്. രാവിലെ ശ്രീ കോവില്‍ തുറക്കുന്നതുമുതല്‍ വൈകുന്നേരം അയ്യപ്പനെ ഉറക്കി നടയടച്ച്  പോകുന്നതുവരെയുള്ള സഗുണോപാസന മേല്‍ ശാന്തിയ്ക്ക് കൈവല്യപ്രദമാണ്. മുജ്ജന്മ സുകൃതം!ഭക്തജനസുകൃതം!

30 നമോ നമ: ശിവായ


നമോ നമ: ശിവായ


നമോ നമ: ശിവായ
നമ നമോ നമ: ശിവായ

വരനാരദ മുനി പൂജിത ശംഭോ
ത്രിപുരാന്തക ഭവനാശന സിന്ധോ
ഭവസാഗര തരണാശ്രയ ബന്ധോ
കരുണാകര വരദായക ശംഭോ

പരിപാഹി സദാ മംഗള മൂര്‍ത്തേ
വരദാഭയ ഭയനാശന കീര്‍ത്തേ
ഭാനുപ്രിയ ചന്ദ്രക്കലാ ധാരീ
മനോ താപത്രയ ദുരിതാദി ഹാരീ

പഞ്ചാക്ഷര മന്ത്രാധികാരീ
സ്വര സഞ്ചാര വിഹംഗ വിഹാരീ
താളക്രമ നാട്യാധികാരീ
മഹാ വാക്യാദി വേദാധികാരീ

29 ആരാദ്ധ്യനായുള്ളതാര്


ആരാദ്ധ്യനായുള്ളതാര്‌

ആരാദ്ധ്യനായുള്ളതാര്‌
നിത്യമാനന്ദചിത്തനാമയ്യന്‍
ആപത്തിലാര്‍ക്കും അഭയമയാണയ്യന്‍
അശരണര്‍ക്കാശ്രയമയ്യന്‍ അയ്യന്‍
അശരണര്‍ക്കാശ്രയമയ്യന്‍

ആദിത്യ ബിംബം പോലും
അയ്യനെയൊരുനോക്കു കാണാന്‍
ഇരുളാമിരുമുടി നീക്കി വരുന്നൂ
പടിപൂജയ്ക്കൊരുങ്ങുന്നു എന്നും
പടിപൂജയ്ക്കൊരുങ്ങുന്നു

അവിടുത്തെ നടയിലെ പടി പതിനെട്ടും
കര്‍പ്പൂരപ്രഭയാളുന്നൂ
മനസ്സിലാ ചിന്മുദ്ര തെളിയുമ്പോള്‍
കനലെല്ലാമെരിഞ്ഞടങ്ങുന്നു
ഉള്ളിലെ കനലെല്ലാമെരിഞ്ഞടങ്ങുന്നു
വിഘ്നമെറിഞ്ഞുടച്ചാ തിരുനടയില്‍
കൈകൂപ്പിനില്‍ക്കുമ്പോള്‍
അഹമാം മഞ്ഞുരുകുന്നൂ
എന്നുള്ളിലെ അഹമാം മഞ്ഞുരുകുന്നൂ