46. കൂട്ടുകാരന്‍



 കൂട്ടുകാരന്‍


ഇത്രമേലെന്തിഷ്ടമാവാന്‍ എന്നില്‍
അത്രമേലുണ്ടോ കറുപ്പ്‌?
കാര്‍വര്‍ണ്ണനല്ലേ നിനക്ക്‌ നല്ല
ചേലൊത്ത രാജകുമാരന്‍?

ശ്യാമന്റെകാലൊച്ചപോലെ നിന്‍
കാലടിയൊച്ചയും തോന്നി
കേള്‍ക്കുന്നതെല്ലാം കണ്ണന്‍ ഞാന്‍
കാണുന്നതാരുമേ കണ്ണന്‍

കാളിന്ദിയല്ലേ നിനക്ക്‌ ഈ
മൂവന്തിനേരത്തുകൂട്ട്‌
കാട്ടുകടമ്പിന്റെ ചോട്ടില്‍
കുറുമ്പേറും 'മരംകേറി' വന്നോ

മനസ്സില്‍ കടമ്പിന്റെ തുഞ്ചം
എന്നേ അവന്‍ കെറിയെന്നോ
പൂത്ത മരക്കൊമ്പു കാണാന്‍ ആ
കാല്‍പ്പൂവുമൊന്നിച്ചുകാണൂ

നീലാമ്പല്‍പ്പൂവിന്നുവേണ്ടി
ആറ്റില്‍ നീ ചാടിച്ചതാണോ
പട്ടു പീതാംബരം മുക്കി
കാറ്റില്‍ ഉണക്കീടുവാനോ

ചേറുള്ള പൊയ്കയിലല്ലേ നല്‍
നീലാമ്പല്‍പൂവുകള്‍ ഉള്ളൂ
കാളിന്ദിതന്‍ കാളകൂടം
മാറ്റുവാന്‍ മറ്റാര്‍ക്കു പറ്റും

ചേലൊത്തു മഞ്ഞയണിഞ്ഞൂ
കണ്ണനെപ്പോല്‍ മനക്കള്ളന്‍
കാര്‍വര്‍ണനുള്ളില്‍ നിനയ്ക്കും
ഞാനെന്ന ഗോപിക നീയാം



എല്ലാര്‍ക്കുമുള്ളിലീ ഞാനും നീയും
എന്നെന്നുമൊന്നെന്ന നേരില്‍
കാട്ടുകടമ്പിന്റെ ചോട്ടില്‍ നാം
കൂട്ടുകാരായ്‌ കൂട്ടിരിക്കാം




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ