70. കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ

കാല്‍ വിരലുണ്ടു കിടപ്പൂ കണ്ണാ നീ
പ്രളയപയോധിയില്‍ ആലിലയില്‍
ശ്യാമള വര്‍ണ്ണനു മാത്രമോ ആലില
ത്തോണിയിലെന്നെയും കേറ്റുകില്ലേ?
ഗുരുവും വായുവും കൂട്ടിനുണ്ടെന്നാലും
തുണയായി ഞാന്‍ വന്നാല്‍ ചേര്‍ക്കില്ലേ?
കണ്ണാ...

സിദ്ധരും മുക്തരും മുനിവരരും വാഴ്ത്തും
തൃക്കാലിണകളിലെന്താവോ
കാല്‍ക്കല്‍ വീഴുന്നവര്‍ നിവൃതിയോടെയാ
കഴലിണ ചുംബിച്ചു മയങ്ങുന്നൂ
ഇത്രയ്ക്കു മധുരമോ നിന്‍ കാല്‍നഖകാന്തിയില്‍
ഇത്രപേര്‍ മയങ്ങാന്‍ എന്താവാം
കരാരവിന്ദേ പദാരവിന്ദം ചേര്‍ത്തു
നീയും കാല്‍ വിരലുണ്ണുന്നു

കാല്‍നഖമമര്‍ത്തിപ്പണ്ടു ത്രിവക്രയെ
സുന്ദരിയാക്കിച്ചമച്ചില്ലയോ
എന്നിട്ടും ശങ്കയോ ഗോപാല ബാലാ നിന്‍
നഖമുന തന്‍ മധു മാധുര്യം
ഇറ്റു മധുരമായാ മധുരിമ തന്‍
മുഗ്ധത ഞാനും നുകര്‍ന്നോട്ടെ
ആ സ്നിഗ്ധതയില്‍ ഞാനലിഞ്ഞോട്ടേ?

1 അഭിപ്രായം: